Tuesday, November 29, 2011

5.1 ഇന്ത്യയിലെ സഭ ആദ്യ-മധ്യകാലങ്ങളിൽ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


പ്രൊഫ: H O മസ്കരനസിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. പോർച്ചുഗീസുകാർ ഗോവയിലെത്തിയ കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് സുറിയാനീ ക്രൈസ്തവരുടെ അഥവാ നസ്രാണീ സമൂഹങ്ങളുടെ ഒരു ശ്രുംഖല ഉണ്ടായിരുന്നു. ഫ്രൈദർ ജോർദ്ദാൻ 1320 ഇൽ താനെയിൽ എത്തിയപ്പോൾ അവിടെ സുറിയാനീ സമൂഹങ്ങളെ കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭാരൂക്കിൽ സെന്റ്.തോമസിന്റെ നാമത്തിൽ ഒരു പള്ളിയും ഉണ്ടായിരുന്നു. മറ്റൊരു സുറിയാനീ ക്രിസ്ത്യാനികളുടെ സമൂഹം സൊപ്പാറയിലും ഉണ്ടായിരുന്നു. സെന്റ് തോമസിന്റെ പാരമ്പര്യം ഗോവയിലെയും താനയിലെയും മംഗലാപുരത്തെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ഇടയിൽ ഇപ്പോഴുമുണ്ടെന്ന് മസ്കരഹസ് സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 3 ആഘോഷമായി ആചരിക്കുന്ന ഹിന്ദു തോംസേകളും ക്രിസ്ത്യൻ തോംസെകളും അവിടെയുണ്ട്. ഇത്തരം തോംസെകളുടെ അടിത്തറയിലായിരിക്കണം പോർച്ചുഗീസുകാർ വടക്ക് ലത്തീൻ പള്ളികൾ സ്ഥാപിച്ചത്. ഇപ്പോൾ നാം കേരളത്തിൽ ഉപയോഗിക്കുന്ന അതേ ആരാധനാക്രമമാണ് പുരാതന സുറിയായീ ക്രൈസ്തവ സമൂഹങ്ങൾ ഉപയോഗിച്ചുത്. സുറിയാനീ പേരുകളും ഈയിടങ്ങളിൽ വിരളമല്ല. എവിടെനിന്നാവും തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശിലെയും കത്തോലിക്കർക്ക് സ്ലീവാ എന്ന പദം ലഭിച്ചത്. അവിടെ സ്ലീവാദാസുമാരും സ്ലീവാപ്പാമാരുമുണ്ട്. കേരളത്തിലെ സുറീയാനീ സഭ ഇന്ത്യയിലെ സുറിയാനീ സഭയുടെ അവശേഷിക്കുന്ന കണ്ണിയായിരിക്കണം, ഗൊണ്ടഫോറസിന്റെ നാട്ടിൽ നിന്നും മദിരാശിയ്ക്കും അപ്പുറത്തേയ്ക്ക് വ്യാപിച്ചിരുന്ന ഒരു സമൂഹത്തിന്റെ അവശേഷിക്കുന്ന കണ്ണി. അതുകൊണ്ട് സുറീയാനീ സഭ കേരളത്തിലെ പുരാതന സഭയായി മാത്രമല്ല വിശേഷിപ്പിക്കപ്പെടേണ്ടത്, അത് പോർട്ടുഗീസു കാരുടെ വരവിനു മുൻപുള്ള ഇന്ത്യൻ സഭയാണ്. അപ്പോൾ എന്തുകൊണ്ടാണ് ഇതൊരു പുനസ്ഥാപനം മാത്രമാണെന്നു മനസിലാക്കാൻ കഴിയാത്തത്! റീത്തുകൾ സൃഷ്ടിക്കപ്പെടുകയല്ലല്ലോ അപ്പസ്തോലന്മാരുടെ പ്രവർത്തനത്തിൽ നിന്നും തദ്ദേശീയമായ സംസ്ക്കാരത്തിൽ നിന്നും അത് സ്വയമേ രൂപപ്പെടുകയാണല്ലോ ചെയ്യുന്നത്. അർണ്ണോൾഡ് ലൺ തന്റെ ഗ്രന്ഥമായ "Within the city" യിൽ പറയുന്നതുപോലെ മഹത്തായ ആരാധനാക്രമങ്ങളെ ഉണ്ടാക്കാനാവില്ല, അതു വളരുകയേ ചെയ്യൂ. പക്ഷേ നമ്മുടെ ഏക റീത്തുവാദികളുടെ കയ്യിൽ ഉപയോഗിക്കാൻ പാകത്തിനു ഇന്ത്യൻ ആരാധനാക്രമം ഉണ്ടാക്കി വച്ചിട്ടൂണ്ടത്രെ. അത് എന്താണെന്ന് വെളിപ്പെടൂത്തുവാൻ അവർ മടിക്കുന്നു. അതു റോമൻ ആരാധനാക്രമമല്ലാതെ മറ്റെന്താവാൻ!

Wednesday, November 23, 2011

5. ആവശ്യങ്ങളുടെ കാതൽ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

തിരുവനന്തപുരം രൂപതയിലെ ലത്തീൻ അധികാരത്തിന്റെ പരിധിയിൽ വരുന്ന പൗരസ്ത്യകത്തോലിക്കർ ലത്തീൻ സഭയുടെ കീഴിലായിരിക്കണം. ഇതേ ആവശ്യം തന്നെയാണ് മെനെസിസ് മെത്രാപ്പോലീത്തായും സംഘവും ഉദയംപേരൂരിൽ 1599ൽ ആവശ്യപ്പെട്ടത്. മലങ്കര അതിരൂപതയുടെ സ്ഥാപിച്ചതും ചങ്ങനാശ്ശേരി അതിരൂപതയുടെ അതിർത്തി കന്യാകുമാരി വരെ നീട്ടിയതും ആണ് തിരുവനന്തപുരം ലത്തീൻ രൂപതയിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മൂലകാരണം എന്ന് ആരോപിയ്ക്കുന്നതിലൂടെ പ്രമേയക്കാർ അവരുടെ മനസിലിലുപ്പ് വെളിവാക്കുന്നുണ്ട് - രണ്ട് പൗരസ്ത്യരൂപതകളിലെയും വിശ്വാസികളെ തിരുവനന്തപുരത്തെ ലത്തീൻ ബിഷപ്പിനു ഭരമേൽപ്പിക്കണം. എത്രതന്നെ അസൂയയോടെയും തെറ്റിദ്ധാരണയോടെയും മുൻവിധികളോടെയും സമീപിച്ചാലും ഈ കാരണങ്ങൾ നീതിയ്ക്കു നിരക്കുന്നതോ സാമാന്യയുക്തിയ്ക്കു ദഹിക്കുന്നതോ അല്ല.
1. ആരാധനാ സ്വാതന്ത്യം ഒരു മൗലീകാവകാശമാണ്.
2. അതു ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്നതുമാണ്.
3. കന്യാകുമാരിവരെയുള്ള സീറോ മലബാർ സഭയുടെ അതിർത്തിവ്യാപനം 17ആം നൂറ്റാണ്ടുവരെ സീറോ മലബാർ സഭയ്ക്കുണ്ടായിരുന്ന അധികാരപരിധിയുടെ പുനസ്ഥാപനം മാത്രമാണ്.
4. നസ്രാണീസഭയ്ക്ക് അനുഭവിയ്ക്കേണ്ടീ വന്ന അനീതിയ്ക്കുള്ള പ്രായശ്ചിത്തം മാത്രമാണ് സീറോ മലങ്കര ഹയരാർക്കിയുടെ സ്ഥാപനം.
5. പൗരസ്ത്യസഭയുടെ അവകാശങ്ങൾ രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടൂണ്ട്.
6. ഈ രണ്ടു പൗരസ്ത്യസഭകളും തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മുപ്പത്തിയേഴു വർഷത്തിനിടയിൽ ഗംഭീരമായ വളർച്ച കൈവരിച്ചിട്ടൂണ്ട്.

ഈ മണ്ണിൽ അപ്പസ്തോലനാൽ സ്ഥാപിക്കപ്പെട്ട്, പിന്നീടിങ്ങോട് തഴച്ചു വളർന്ന, ആദിമ സമൂഹങ്ങളിൽ ആധ്യാത്മിക ജീവിതത്തിന്റെ പ്രഭവസ്ഥാനവും കൂട്ടായ്മയുടെ കേന്ദ്രവുമായി നിലകൊണ്ട, 1498ലെ പോർട്ടുഗീസ് വരവിനു മുൻപു വരെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രകാശഗോപുരമായി നിലകൊണ്ട ഈ സഭയ്ക്ക് പ്രമേയക്കാർക്ക് മുന്നിൽ ഇതിലും മെച്ചപ്പെട്ട ഒരു ആശയം വയ്ക്കാനുണ്ട്. ഇവിടുത്തെ ഹിന്ദു സമൂഹത്തിൽ നിന്നും പല ആഘോഷങ്ങളും ക്രൈസ്തവവിശ്വാസത്തിനു അനുരൂപപ്പെട്ടുത്തിയെടുത്ത് പാലിയ്ക്കുവാൻ ഇക്കാലമത്രയും സുറിയായീ സഭയ്ക്കു കഴിഞ്ഞിട്ടൂണ്ട്. ഹിന്ദു സമൂഹത്തിൽ ക്രൈസ്തവവിശ്വാസത്തിനു വേരോട്ടമുണ്ടാക്കുവാൻ അതു സഹായിക്കുകയും ചെയ്തിട്ടൂണ്ട്. വിശ്വാസവത്കരണത്തിന്റെ പാതയിലെങ്ങും കാണാനാവാത്തതുപോലെ ഭാരതസംസ്കാരവുമായി ഇഴുകിച്ചേരുവാൻ ഇവിടുത്തെ ക്രൈസ്തവ വിശ്വാസികൾക്കായിട്ടൂണ്ട്. അങ്ങനെയുള്ള ഒരു സുറിയായീ സഭയോട് നസ്രാണികളോട് മഹത്തരമായ ഒരു പാരമ്പര്യവും, തങ്ങളുടെ പൂർവ്വികർ രക്തവും വിയർപ്പും ചിന്തി നാനൂറുവർഷത്തെ ശ്രമഫലമായി പുനസ്ഥാപിച്ചുകിട്ടിയ ആരാധനാക്രമവും സ്വന്തം മെത്രാന്മാരെലഭിയ്ക്കാനുള്ള അവകാശവും ഉപേക്ഷിക്കണമെന്നും പറയുന്നത് അവഹേളനവും മുഷ്കുമാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ പൗരസ്ത്യസഭകൾ ആകർഷണീയവും പൗരസ്ത്യദേശവാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ അഭികാമ്യവും അർത്ഥപൂർണ്ണവും ആണ്. പാശ്ചാത്യസഭകൾക്കായി രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയ ആരാധനാക്രമസംബന്ധിയും ഭരണസംബന്ധിയും ആധ്യാത്മിക ജീവത സംബന്ധിയുമായ നിർദ്ദേശങ്ങൾ പലതും കാലാകാലങ്ങളായി പൗരസ്ത്യസഭകൾ അനുഷ്ടിച്ചു വന്നിട്ടൂള്ളതാണ്. പല മാറ്റങ്ങളുടെയും ദൈവശാസ്ത്രചിന്തകളുടെയും കാര്യത്തിൽ പാശ്ചാത്യസഭ പാശ്ചാത്യ-പൗരസ്ത്യഭേദമില്ലാതിരുന്ന കാലത്തിലേയ്ക്കുള്ള മടക്കയാത്രയിലാണ്. പൗരസ്ത്യരാകട്ടെ അടിച്ചേൽപിക്കപ്പെട്ട ലത്തീൻ വത്കരണത്തെ മാറ്റിനിർത്തിയാൽ പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിച്ചിട്ടില്ല. പൗരസ്ത്യ പാത്രിയർക്കീസുമാരുടേതിനു സമാനമായ ഒരു ബന്ധമാണ് ദേശീയ കത്തോലിക്കാ ഹയരാർക്കികളും പരിശുദ്ധസിംഹാസനവും തമ്മിലുണ്ടാകേണ്ടത് എന്ന് കർദ്ദിനാൾ വലേറിയൻ ഗ്രേസ്യസ് പറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. പൗരസ്ത്യരീതികളിലേയ്ക്കുള്ള മടക്കയാത്രയേക്കുറിച്ച് ഉചിതമായ സന്ദർഭത്തിൽ പരാമർശിക്കുന്നതാണ്.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ വച്ച് ജപ്പാൻ, ഫിലിപ്പൈൻസ്, വിയ്റ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ലത്തീൻ ബിഷപ്പുമാർ ലത്തീൻ ആരാധനാക്രമം തങ്ങളുടെ രാജ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് വിമർശിച്ചത് സ്മരണീയമാണ്. ലത്തീൽ പ്രാർത്ഥനകൾ ബുദ്ധസന്യാസിമാരുടെ സംസ്കൃതത്തിലോ പാലീയിലോ ഉള്ള അവ്യക്തമായ മന്ത്രോശ്ചാരണങ്ങൾപോലെയാണെന്നാണ് ടോകിയോയിലെ ആർച്ച്ബിഷപ്പ് പറഞ്ഞത്; അവർക്കും അതു മനസിലാക്കുന്നില്ല, അതുപോലെ തന്നെ കേൾവിക്കാർക്കും. ഒറ്റക്കാലിൽ മുട്ടുത്തുന്നത് തങ്ങൾക്ക് അപരിചിതമായ ആചാരമായാണ് വിയറ്റ്നാം ആർച്ച് ബിഷപ്പ് വിശേഷിപ്പിച്ചത്; പ്രതീകാത്മകതയെക്കുറിച്ചു പറഞ്ഞാൽ കറുപ്പ് തങ്ങൾക്ക് ആഹ്ലാദത്തിന്റെ നിറമാണ്. ലത്തീൻ വത്കരണശ്രമങ്ങൾ അബദ്ധമായിപ്പോയീ എന്നും പകരം മലബാറിലും ഇന്ത്യയുടെ പലഭാഗത്തുമായി നിലനിന്നിരുന്ന പൗരസ്ത്യാ ആരാധനാ ക്രമത്തെ സ്വീകരിയ്ക്കുകയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ആയിരുന്നു വേണ്ടീയിരുന്നത് എന്നുമുള്ള ചില ആധുനിക എഴുത്തുകാരുടെ അഭിപ്രായപ്രകടനങ്ങത്തിൽ ആശ്ചര്യത്തിനു വകയില്ലല്ലോ.

Thursday, November 17, 2011

4. പ്രമേയത്തിന്റെ വിശകലനം

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

പ്രമേയക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം തർക്കങ്ങളായിരുന്നു.
1. 1933ൽ മാർ ഇവാനിയോസ് തിരുമേനിയുടെ കീഴിൽ സീറോ മലങ്കര രൂപത തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ടു.
2. 1955ൽ സീറോ മലബാർ സഭയുടെ അധികാരപരിധി കാർഡിനൽ ടിസറാങ്ങ് തിരുമേനിയുടെ സന്ദർശനത്തിനു ശേഷം കന്യാകുമാരി വരെ നീട്ടി.
ഇതാണ് അധികാരപരിധി തർക്കങ്ങൾക്ക് വഴിവച്ചുവത്രെ. അനാരോഗ്യകരമായ മത്സരങ്ങൾ എന്ന വലിയ വിപത്തിനു ഇത് കാരണമാകുന്നുപോലും.
a) അനാവശ്യമായി ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ ഒരു സ്ഥലത്ത് പെരുകുന്നത് മാനവവിഭവശേഷിയുടെയും ധനത്തിന്റെയും ദുർവ്യയത്തിനു കാരണമാകുന്നു
b) മാമോദീസായുടെ ആവർത്തനവും അസാധുവായ വിവാഹങ്ങളുടെ പരികർമ്മവും സമൂഹത്തിൽ അപകീർത്തിയുണ്ടാക്കും
c) കത്തോലിയ്ക്കരുടെ ഇടയിൽ അനൈക്യവും അപശ്രുതിയും വരുത്തിവയ്ക്കും.

ഇതൊക്കെക്കാരണമാണ് സങ്കലിതമായ അധികാരപരിധിയെ പ്രമേയക്കാർ എതിർക്കുന്നതിനുള്ള കാരണമായി പറയുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു ഒറ്റമൂലിയേ ഉള്ളൂ - ഒരു പ്രദേശം, ഒരു മെത്രാൻ!

സാമാന്യബുദ്ധിയുള്ള മനുഷ്യരെന്ന നിലയിൽ ഇവരുടെ ആരോപണങ്ങളെയും അതിനു പരിഹാരമായി അവർ നിർദ്ദേശിയ്ക്കുന്ന ഒറ്റമൂലിയെയും വിശകലനം ചെയ്യേണ്ടതുണ്ട്.

Monday, November 14, 2011

3. അനന്തരം

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


തിരുവനന്തപുരത്ത് സീറോമലബാർ രൂപതാ സ്ഥാപനത്തെ എതിർക്കുന്ന ലത്തീൻ വൈദീകരുടെ പ്രമേയത്തിനു വൻപിച്ച പ്രചാരം ലഭിച്ചു.മിക്ക മലയാള ദിനപ്പത്രങ്ങളിലും ചില ദേശീയ മാധ്യമങ്ങളിലും വാർത്ത വന്നു.

പത്രസമ്മേളനത്തിൽ പങ്കെടുത്ത മനോരമയുടെ തിരുവനന്തപുരം ലേഖകൻ മെത്രാന്റെ രാജി തീരുമാനം റിപ്പോർട്ടുചെയ്തു.
സീറോ മലബാർ കത്തോലിക്കർക്കായി ഒരു കത്തോലിക്കാ മെത്രാൻ നിയമിതനായാൽ താൻ രാജിവയ്ക്കുമെന്ന് മെത്രാൻ തീരുമാനിച്ചിട്ടൂണ്ടായിരുന്നു. തന്റെ ഈ തീരുമാനം ഡൽഹിയിലെ പ്രോ-ന്യൂൺഷ്യോയെ അറിയിച്ചിട്ടൂണ്ടെന്നും സീറോ മലബാറുകാർക്കായുള്ള ബിഷപ്പിനെ നിയോഗിക്കുന്നതു തടയുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോ ന്യൂൺഷ്യോയോടും ബോംബെ ആർച്ച് ബിഷപ്പിനോടും ആവശ്യപ്പെട്ടിട്ടൂണ്ടെന്ന് മെത്രാൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. സീറോ മലബാർ ബിഷപ്പിന്റെ നിയമനം തടയുന്നതിനുള്ള നടപടീകൾ സ്വീകരിക്കുന്നതിനായി ലത്തീൻ ബിഷപ്പുമാരുടെ സമ്മേളനം വിളിയ്ക്കമെന്നും അറിയീച്ചു. കൂട്ട രാജിയ്ക്കും പാസാക്കിയ പ്രമേയത്തിനും മറ്റു ലത്തീൻ ബിഷപ്പുമാരുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു.

അതെത്തുടർന്നുള്ള ഞായറാഴ്ചകളിൽ പ്രമേയത്തിനുള്ള പിന്തുണയ്ക്കുന്നതിനും സുറീയാനിക്കാരുടെ മേധാവിത്വത്തിനെതിരെയുള്ള പ്രതിഷേധത്തിനും തിരുവനന്തപരത്തും കൊല്ലത്തും ചില വൈദീകർ പള്ളിയെ ഉപയോഗപ്പെടുത്തി. സുറീയാനിക്കാർക്കെതിരെയുള്ള വിദ്വേഷം പരിപോഷിപ്പിയ്ക്കപ്പെട്ടു; കാട്ടുതീപോലെ അതു പടരുകയും ചെയതു.

കൊടുങ്ങല്ലൂർ രൂപതയ്ക്കെതിരെ കൊച്ചിയിൽ സമാനമായ പ്രതിഷേധ സമ്മേളനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുറിയാനി വിരുദ്ധ നീക്കങ്ങൾക്കെല്ലാം കുഴലൂതുന്ന ഏക രീതി വാദികൾ (One Rite Movement) പ്രമേയത്തിനു പിന്തുണയുമായി വന്നു. A.V ജോർജ്ജ് ഹാളിലെ 1970 ജൂണിലെ അവരുടെ പതിവു അംഗങ്ങൾ പങ്കെടുത്ത പതിവു സമ്മേളനം പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ ഇടം പിടിച്ചു. സീറോ മലബാറുകാർക്കായുള്ള തിരുവനന്തപുരം കൊടുങ്ങല്ലൂർ രൂപതകളെ നിർത്തലാക്കണമെന്ന പ്രമേയത്തെ സമ്മേളനം പിന്തുണച്ചു.

Sunday, November 6, 2011

2. പടയൊരുക്കം.

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

“കേരളത്തിൽ കൂടുതൽ കത്തോലിയ്ക്കാ രൂപതകൾ” എന്ന തലക്കെട്ടോടുകൂടി 1970 മെയ് 19നു മനോരമയുടെ ആറാം പേജിൽ ബാംഗളൂർ ലേഖകന്റേതായി ഒരു വാർത്ത വന്നു. ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് തിരുവനന്തപുരം രൂപതയും തൃശൂർ രൂപത വിഭജിച്ച് കൊടുങ്ങല്ലൂർ രൂപതയും രൂപംകൊള്ളുന്നു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ലത്തീൻ കേന്ദ്രങ്ങളായ ഈയിടങ്ങളിൽ രൂപം കൊള്ളുന്ന പുതിയ രൂപതകൾ അതിർത്തി തർക്കങ്ങൾ രൂക്ഷമാക്കും എന്നും വാർത്തയിൽ പറയുന്നു.

‘തിരുവനന്തപുരത്തെ തർക്കങ്ങൾക്ക് 1933ലെ തിരുവനന്തപുരം അതിരൂപതയുടെ(സീറോ മലങ്കര സഭ) രൂപീകരണത്തോളം പഴക്കമുണ്ട്. അന്ന് വിശ്വാസികൾക്കും വൈദീകർക്കും തലവനായി മാർ ഇവാനിയോസ് തിരുമേനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിരൂപതയുടെ രൂപീകരണസമയത്ത് അദ്ദേഹത്തിനു അവിടെ ഒരു ഇഞ്ചു ഭൂമി പോലും ഉണ്ടായിരുന്നില്ലെന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. 1955ൽ ടിസറാംഗ് തിരുമേനിയുടേ സന്ദർശനത്തിനു പിന്നാലെ സീറോ മലബാർ സഭയുടെ അധികാരപരിധി തെക്കോട്ടു വ്യാപിപ്പിച്ചതോടെ തർക്കങ്ങൾ രൂക്ഷമായി.
കത്തോലിക്കരുടെ ഇടയിലെ അനൈക്യത്തിനും വ്യക്തികളുടെയും പണത്തിന്റെയും ദുർവ്യയത്തിനും പരസ്പരം മത്സരിക്കുന്നു ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ പെരുകുന്നതിനും മാമോദീസായുടെ ആവർത്തനത്തിനും അസാധുവായ വിവാഹങ്ങളുടെ ആശീർവാദങ്ങൾക്കും അഴിമതിയ്ക്കും നിർഭാഗ്യകരമായി അധികാരികൾ അംഗീകരിച്ച അതിർത്തികളുടെ സങ്കലനം(Overlapping jurisdiction) വഴിതെളിയ്ക്കും.’
ഭാരതത്തിലെ, പ്രത്യേകിച്ച് കേരളസഭയിലെ അതിർത്തികളുടെ സങ്കലനം (Overlapping jurisdiction) ബാംഗലൂരിൽ വച്ചു നടന്ന 1969ലെ ദേശീയ സെമിനാറിൽ തീവ്രമായ ചർച്ചകൾക്ക് വിധേയമായി. പ്രശ്നപരിഹാരത്തിനായി സിബിസിഐയുടെ ഉന്നതാധികാര സമിതിയെ രൂപീകരണം നിർദ്ദേശിയ്ക്കപ്പെട്ടു. ഒരു പ്രദേശത്തിനു ഒരു മെത്രാൻ എന്നതായിരിക്കണം ലക്ഷ്യം.
1970ൽ എറണാകുളത്തു ചേർന്ന സിബിസിഐ സമ്മേളനം അഭിവന്ദ്യ യൂജീൻ ഡിസൂസ മെത്രാപ്പോലീത്താ അധ്യക്ഷനായും മറ്റൊരു മെത്രാനും വൈദീകനും അംഗങ്ങളുമായി സമിതിയെ രൂപീകരിച്ചു. ഈ സമിതി പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മേല്പറഞ്ഞ വാർത്തയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമുണ്ടായത്.
തിരുവനന്തപുരം ലത്തീൻ രൂപതയിലെ 3,15,000 ഓളം വരുന്ന വിശ്വാസികൾക്ക് ആധ്യാത്മികവും ഭൗതീകവുമായ ശുശ്രൂഷ ചെയ്തിരുന്ന വൈദീകർ വാർത്ത വായിച്ച് രോഷാകുലരാവുകയും തിരുവനന്തപുരത്തെയും കേരളസഭയിലെയും സഭാ അതിർത്തി സങ്കലനങ്ങൾക്ക് തടയിടൂന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനായി തങ്ങളുടെ മെത്രാനു മുന്നിൽ സമ്മേളിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കുന്നതിനായി അവർ ഒരു പ്രമേയം പാസാക്കി. തിരുവനന്തപുരത്തെ ലത്തീൻ കത്തോലിയ്ക്കർ തിരുവനന്തപുരം കേന്ദ്രമാക്കി സീറോ മലബാർ രൂപത രൂപീകരിക്കുന്നതിനെതിരെയുള്ള തങ്ങളുടെ എതിർപ്പ് അധികാരികളെ അറിയീച്ചിട്ടൂണ്ടായിരുന്നു.
സങ്കലിത അതിർത്തികൾ കാരണം കത്തോലിക്കരുടെ ഇടയിലെ അനൈക്യവും വ്യക്തികളുടെയും പണത്തിന്റെയും ദുർവ്യയവും പരസ്പരം മത്സരിക്കുന്നു ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ പെരുക്കവും മാമോദീസായുടെ ആവർത്തനവും അസാധുവായ വിവാഹങ്ങളുടെ ആശീർവാദങ്ങൾളും അഴിമതിയും സംഭവിക്കുന്നു. അതുകൊണ്ട് 1970 മെയ് 26നു വെള്ളയമ്പലത്തെ അരമനയല്ല് ചേർന്നിരിക്കുന്ന തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദീകരായ ഞങ്ങൾ ഇപ്രകാരം തീരുമാനിച്ചിരിക്കുന്നു.
1. തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയിൽ സീറോ മലബാർ രൂപത സ്ഥാപിക്കുന്നതിലും കേരളത്തിലെ ഏതെങ്കിലും രൂപതയുടെ പരിധിയിൽ പുതിയ രൂപത സ്ഥാപിക്കുന്നതിലും ശക്തിയായി പ്രതിഷേധിയ്ക്കുന്നു.
2. കേരളത്തിലെ അതിർത്തികളുടെ സങ്കലനം അവസാനിപ്പിക്കണമെന്നും സിബിസിഐയുടെ പ്രത്യേകസമിതിയോട് അതിർത്തികൾ നിർണ്ണയിയ്ക്കാൻ ആവശ്യപ്പെടണമെന്നും പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിക്കുന്നു.
ഞങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ പരിശുദ്ധ സിംഹാസനം തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയിൽ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിയ്ക്കുകയാണെങ്കിൽ ഞങ്ങളെ തൽസ്ഥാനത്തുനിന്നു മാറ്റി സങ്കലിതമല്ലാത്ത അധികാരപരിധിയുള്ള ഏതെങ്കിലും പ്രദേശത്തേയ്ക്ക് (territory having single jurisdiction) ശുശ്രൂഷചെയ്യാൻ നിയോഗിക്കണമെന്നും പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിക്കുന്നു.